Thursday, January 31, 2008


Wednesday, January 30, 2008

ഗീതാഞ്ജലി

ഏകാന്ത നദിയിലെക്കുള്ള ചെരുവില് ഇടതൂര്ന്ന പുല്ലുകള്ക്കിടയില് ഞാനവളോട് ചോദിച്ചു 'കന്യകേ വസ്ത്രാഞ്ചലത്താല് മറച്ചു പിടിച്ച ദീപവുമായ് നീ എങ്ങു പോകുന്നു? എന്ടെ ഭവനം ഏകാന്തവും ഇരുള് മൂടിയതുമാണ് .നിന്ടെ ദീപം എനിക്ക് കടം തരാമോ ?' ഒരു മാത്ര ആ കരിമിഴികലുയര്ത്തി , അരണ്ട വെളിച്ചത്തില് എന്നെ നോക്കി അവള് പറഞ്ഞു 'പടിഞ്ഞാറ് പകല് വെളിച്ചം പോലിയുമ്പോള് ,പുഴയില് ഈ ദീപം ഒഴുക്കാനാണ് ഞാന് വന്നത് '. ആ തരള നാളം പ്രയോജന രഹിതമായ് ഒഴുക്കില്പെട്ടകലുന്നത് വളര്ന്നു പൊന്തിയ പുല്ലുകള്ക്കിടയില് ഏകാനായ് ഞാന് നോക്കിനിന്ന്നു

ടാഗൂര്
വിവര്ത്തനം കെ . ജയകുമാര്

Tuesday, January 29, 2008

ഒരു ഗീതമെന്‍റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി

....................... ഡി. വിനയചന്ദ്രന്‍

Sunday, January 27, 2008

SANDARSANAM

അധിക നേരമായ് സന്ദര്ശകര്ക്കുള്ള
മുറിയില് മൌനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം പോലിഞ്ഞുപോകുന്നതും
ചിറകു പുട്ടുവാന് കൂട്ടിലെക്ക് ഓറ്മ്മതന്
കിളികളൊക്കെ പറന്നുപോകുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില് നമ്മള് നഷ്ട്ടപ്പെടുന്നുവോ
മുറുകിയോ നെഞ്ഞിടിപ്പിന്ടെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
..............................................
...............................................
ചിറകു നിറ്ത്തുവാനാകാതെ തൊണ്ടയില്
പിടയുകയാണൊരെകാന്ത രോദനം
സ്മരണ തന് ദൂര സാഗരം തെടിയെന്
ഹൃദയ രേഖകള് നീളുന്നു പിന്നെയും
കനക മൈലന്ചി നീരില് തുടുത്ത
നിന് വിരല് തൊടുമ്പോള് കിനാവ് ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റ്റെ ചില്ലകള് പൂത്തതും
മറവില് മാഞ്ഞു പോയ നിന് കുങ്കുമ
തരി പുരണ്ട ചിദംബര സന്ധ്യകള്
..............................................
..............................................
................................................
................................................
ചില നിമിഷത്തില് യേകാന്ദമാം പ്രാണന്
അലയുമാര്ത്തനായ് ഭുതായനങ്ങളില്
ഇരുളില് അപ്പോള് ഉദിക്കുന്നു നിന് മുഖം
കരുണമാം ജനനാന്തര സ്വാന്ദ്വനം
നിരമിഴിനീരില് മുങ്ങും തുളസിതന്
കതിര് പോലുടന് ശുദ്ധനാകുന്നു ഞാന്
അരുത് ചൊല്ലുവാന് നന്ദി കരച്ചിലിന്
അഴിമുഖം നമ്മള് കാണാതിരിക്കുക
സമയമാകുന്നു പോകുവാന് രാത്രി തന് നിഴലുകള്
നമ്മള് പണ്ടേ പിരിഞ്ഞവര് .


BALACHANDRAN CHULLIKKADU

Saturday, January 26, 2008

.............."ഇതിഷ്ടാണോ?" മടിക്കുത്തില് നിന്നു ഒരു പിടി മുല്ല മൊട്ട് അവള് എന്ടെ നേരെ നീട്ടി . മലര്ത്തിയ കൈകുംബിളില് അത് ഉതിര്ന്നു വീഴുമ്പോള് അവളുടെ നയനങ്ങള് ആറ്ദ്രങ്ങളായിരുന്നു.ഒരു നെടുവീര്പ്പിന്ടെ പുകച്ചുരുള് പൊങ്ങി മറഞ്ഞു . ക്ഷണത്തില് അവള് വെണ്മണല്പ്പരപ്പിലേക്ക് ഇറങ്ങി നടന്നു .മൈലാഞ്ചി നിറം തുളുമ്പുന്ന മടമ്പ് അമര്ന്നു മണല്ക്കുഴികളില് നിന്നു വിരിഞ്ഞു പൊന്തുന്ന ചെന്താമര പൂക്കളില് കണ്ണും കരളും നട്ട് നെടുനേരം ഞാനെങ്ങിനെ നിന്നു പോയി ........

v.t bhattathirippadu.....
(kannrum kinavum)

Friday, January 25, 2008

ഒരു മഴയുടെ സ്പര്ശം പോലെ അവള് വന്നു
മുടിയിലും കണ്ണിലും അപ്രതീക്ഷിതമായി വന്നു പതിക്കുന്ന
മഴപോലെ അവനോട് ചേറന്നവള്‍ നടന്നു
സ്നേത്തിന്റ്റെ കൊടുംകാററിലിളകിമറിഞ്ഞ്
ആനന്ദത്തോടെ അല്ഭുതത്തോടെ
അവന് പാടുകയും ചിരിക്കുകയും ചെയ്തു
ഇപ്പോള് പോകു എന്നവള് പറഞ്ഞത്
അവന് മറന്നു
എനിക്കത് മറക്കാന് വയ്യല്ലോ
..ആ രണ്ടു വാക്കുകള്..
എനിക്കും മഴയ്കും ഇടയിലുള്ള വാതില് അടച്ചു കളഞ്ഞു

----Edword Thomas--------
വൃദ്ധന്ടെ പ്രണയം
ചാഞ്ഞു പെയ്യുന്ന
മഴ പോലെയാണ്
അത് പുല്തുംബുകളെ
ഈറനാക്കുന്നു
പക്ഷെ വേരുകളിലേക്ക്
ഇറങ്ങി ചെല്ലുന്നില്ല
മരകൊമ്ബുകളെ
ആട്ടിയുലക്കുന്നില്ല
പ്രകമ്പനം കൊള്ളിക്കുന്നുമില്ല
അത് ശരകണ്ണീര്
പോഴിച്ചും കൊണ്ടു
മണ്ണിന്ടെ ഉപരിതലങ്ങളെ
സ്പര്ശിക്കുന്നു

rose mary
മഴ കൊണ്ട് ഞാന്
നിനക്ക് മങ്ങാത്ത
ഒരു മാല നല്കാം
ഉലയാത്ത ഒരു
മുലക്കച്ച നല്കാം
കിഴിയാത്ത ഒരു കാന്ജിയും
കിലുക്കം തീരാത്ത
കാല്ചിലങ്കയും തരാം
മഴ കൊണ്ട് ഞാന് നിനക്ക്
മതിയാകാത്ത മനസ്സു തരാം
.........d. vinayachandran /വര്ഷ ബിന്ദുക്കള്
ആ പൂവ് എന്തുചെയ്തു ?
ഏത് പൂവ് ?
ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാപൂവ് ?
എന്തിനാ ?
ഓ വെറുതെ.. ചവുട്ടിയരച്ച് കളഞോ എന്നറിയാനാ…
കളഞെങ്കി…?
ഒന്നുമില്ല അത് എന്‍‌റെ ഹൃദയമായിരുന്നു....

Thursday, January 24, 2008

നന്ദി ! അറിയുന്നു ഞാന്
നിന്നെ -വഴിവക്കില് നാം
പണ്ട് പലപാടും പുരുഷാരമോഴുകിപ്പോകെ
നിന്നൊരു കുടക്കീഴില്
നീറിന വെയില് ചൂട്
ചന്ദന നിലവാക്കി മാറ്റിയില്ലേ

...ഓരോര്മയ്ക്ക് സ്നേഹപൂര്വ്വം ..
വിഷ്ണു നാരായണന് നമ്പൂതിരി
സുഗതകുമാരിയുടെ




മുത്തു പോല് വീഴും മഴത്തുള്ളികളേററും കൊണ്ടു
ചക്രവാളത്തിന് ചോട്ടില് ഏകനായ് നിന്നിടുമ്പോള്
താഴെയെന് പാദങ്ങളെ തഴുകി തലോടുന്നോ
രാഴി വീചികള് വിങ്ങി വിതുമ്പി കരയവേ
മങ്ങുമാ മനത്തെതോ ചിരിതന് ഒളി വീശി
മിന്നലലല്ലോ വെള്ളി പക്ഷികള് പറക്കുന്നു
ആഴമോതുവാന് അവാതോ രാനന്ദം നുകര്നെയി
ഊഴിയും ഗഗനവും ഒക്കെയും എനറെതല്ലോ
ഈ മഴക്കാറും കുട്ടികളി മാറാത്ത കാറ്റും
ഈ നീല കടലിന്ടെ ദുഖവും എന്റെതല്ലോ
കാറിരംബുന്നു കടല് തിരകള് കുതിച്ചുര്നാടുന്നു
വാരിക്കോരി പേമാരി ചൊരിയുന്നു
തെന്നലെന് തലമുടി ചിന്നുന്നു
നനഞ്ഞുകൊണ്ടിങ്ങനെ നിന്നു നിന്ടെ
നര്ത്തനം കാണുന്നു ഞാന്

Wednesday, January 23, 2008

ഒരു വളവില്‍വെച്ച്‌
----------------------
പവിത്രന്‍ തീക്കുനി

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മേറ്റ്വിടെയുമല്ല
വരാന്തയില്‍ത്തന്നെ
നിന്റെ ഹൃദയത്തിന്റെ !!!